DAILY READING
ശ്ലീഹാക്കാലം |
വിശുദ്ധ മഗ്ദലേന മറിയം |
|
|
ശ്ലീഹാ ഏഴാം ചൊവ്വ |
|
|
|
1 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിൻെറ സമീപത്തേക്കു വന്നു. ശവകുടീരത്തിൻെറ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു.2 അവൾ ഉടനെ ഒാടി ശിമയോൻ പത്രോസിൻെറയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യൻെറയും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.3 പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവർ ഇരുവരും ഒരുമിച്ച് ഒാടി.4 എന്നാൽ, മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഒാടി ആദ്യം കല്ലറയുടെ അടുത്തെത്തി.5 കുനിഞ്ഞു നോക്കിയപ്പോൾ കച്ച കിടക്കുന്നത് അവൻ കണ്ടു. എങ്കിലും അവൻ അകത്തു പ്രവേശിച്ചില്ല.6 അവൻെറ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു.7 കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു.8 അപ്പോൾ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.9 അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല.10 അനന്തരം ശിഷ്യൻമാർ മടങ്ങിപ്പോയി.11 മറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.12 വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിൻെറ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാൽക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു.13 അവർ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എൻെറ കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.14 ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.15 യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.16 യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു വേഗുരു എന്നർഥം.17 യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിൻെറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എൻെറ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എൻെറ പിതാവിൻെറയും നിങ്ങളുടെ പിതാവിൻെറയും എൻെറ ദൈവത്തിൻെറയും നിങ്ങളുടെൈദവത്തിൻെറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.18 മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു. |
|
35 ക്രിസ്തുവിൻെറ സ്നേഹത്തിൽനിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?36 ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങൾ ദിവസം മുഴുവൻ വധിക്കപ്പെടുന്നു;കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.37 നമ്മെ സ്നേഹിച്ചവൻമുഖാന്തിരം ഇവയിലെല്ലാം നാം പൂർണവിജയം വരിക്കുന്നു.38 എന്തെന്നാൽ, മരണത്തിനോ ജീവനോ ദൂതൻമാർക്കോ അ ധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികൾക്കോ39 ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. |
|
29 യേശു സിനഗോഗിൽനിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോൻെറയും അന്ത്രയോസിൻെറയും ഭവനത്തിലെത്തി.30 ശിമയോൻെറ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവർ അവനോടു പറഞ്ഞു.31 അവൻ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേൽപിച്ചു. പനി അവളെ വിട്ടുമാറി. അവൾ അവരെ ശുശ്രൂഷിച്ചു.32 അന്നു വൈകുന്നേരം സൂര്യാസ്ത മയമായപ്പോൾ, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവർ അവൻെറ അടുത്തു കൊണ്ടുവന്നു.33 നഗരവാസികളെല്ലാം വാതിൽക്കൽ സമ്മേളിച്ചു.34 വിവിധ രോഗങ്ങൾ ബാധിച്ചിരുന്ന വളരെപ്പേരെ അവൻ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കൾ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാൻ അവരെ അവൻ അനുവദിച്ചില്ല. |
|
7 ഒാരോരുത്തർക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിൻ. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അർഹിക്കുന്നവന് ആദരം; ബഹുമാനം നൽകേണ്ടവനു ബഹുമാനം.8 പരസ്പരം സ്നേഹിക്കുകയെന്നതൊഴികെ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാൽ, അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചുകഴിഞ്ഞു.9 വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കൽപനയും, നിന്നെപ്പോലെ നിൻെറ അയൽക്കാരനെ സ്നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു.10 സ്നേഹം അയൽക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിൻെറ പൂർത്തീകരണം സ്നേഹമാണ്. |
Sl. No | Name | Actions |
---|