DAILY READING
പള്ളിക്കൂദാശക്കാലം |
പള്ളിക്കൂദാശ നാലാം ഞായര്‍, മിശിഹായുടെ രാജത്വത്തിരുനാള്‍ |
|
|
|
|
|
|
|
|
|
|
| 41 ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:42 നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന് ആരുടെ പുത്രനാണ്? ദാവീദിന്‍െറ, എന്ന് അവര്‍ പറഞ്ഞു.43 അവന് ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന് പറയുന്നു:44 കര്‍ത്താവ് എന്‍െറ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍െറ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.45 ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന് അവന്‍െറ പുത്രനാകുന്നതെങ്ങനെ?46 അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല. |
|
|
| 16 മരണപത്രത്തിന്‍െറ കാര്യത്തില്‍, അത് എഴുതിയവന്‍െറ മരണം സ്ഥിരീകരിക്കപ്പെടണം.17 മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അ തിന് ഒരു സാധുതയുമില്ലല്ലോ.18 അതിനാല്‍, രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്.19 മോശ നിയമത്തിലെ ഓരോ കല്പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍ അവന് പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം ജലത്തില്‍ കലര്‍ത്തി ചെ മന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്തകത്തിന്മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു20 പറഞ്ഞു: ഇതുദൈവം നിങ്ങളോടു കല്പിച്ചിരിക്കുന്ന ഉട മ്പടിയുടെ രക്തമാണ്.21 അപ്രകാരം തന്നെ കൂടാരത്തിന്മേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്മേലും ആ രക്തം അവന് തളിച്ചു.22 നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല.23 സ്വര്‍ഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗീയ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും.24 മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്ക്കാന് സ്വര്‍ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്.25 അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.26 ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന് പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്‍െറ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന് ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.27 മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം;28 അ തിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന് വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി. |
|
|
| 1 പിന്നീട് അവന് എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.2 ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്‍െറ ശബ്ദം പെരുവെള്ളത്തിന്െറ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജ സ്സുകൊണ്ടു പ്രകാശിച്ചു.3 നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.4 കര്‍ത്താവിന്‍െറ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.5 അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്ക്കുന്നു.6 ആ മനുഷ്യന് അപ്പോഴും എന്‍െറ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.7 അത് ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്‍െറ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്‍െറ പരിശുദ്ധ നാമം മേലില്‍ അശുദ്ധമാക്കുകയില്ല. |
|
|
| 11 സോളമനു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:12 നീ എനിക്കു ഭവനം പണിയുകയാണല്ലോ. എന്‍െറ ചട്ടങ്ങള്‍ ആചരിച്ചും എന്‍െറ അനുശാസനങ്ങള്‍ അനുസരിച്ചും എന്‍െറ കല്പനകള് പാലിച്ചും നടന്നാല്‍ ഞാന്‍ നിന്‍െറ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും.13 ഞാന്‍ ഇസ്രായേല്‍മക്കളുടെ മധ്യേ വസിക്കും. എന്‍െറ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല.14 സോളമന് ദേവാലയത്തിന്‍െറ പണി പൂര്‍ത്തിയാക്കി.15 അവന് ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. തറയില്‍ സരളമരപ്പ ലകകളും നിരത്തി.16 ദേവാലയത്തിന്‍െറ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അതിവിശുദ്ധമായ ശ്രീകോവില്‍ നിര്‍മിച്ചത്.17 ശ്രീകോവിലിന്‍െറ മുമ്പിലുള്ള ദേവാലയഭാഗത്തിന് നാല്പതു മുഴമായിരുന്നു നീളം.18 ഫലങ്ങളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിയ ദേവദാരുപ്പ ലകകൊണ്ട് ആലയത്തിന്‍െറ ഉള്‍വശം മുഴുവന്‍ പൊതിഞ്ഞിരുന്നു. എല്ലായിടത്തും ദേവദാരുപ്പലകകള്‍; കല്ല് തെല്ലും ദൃശ്യമായിരുന്നില്ല.19 കര്‍ത്താവിന്‍െറ വാഗ്ദാനപേ ടകം സ്ഥാപിക്കുന്നതിന്, ആലയത്തിന്‍െറ ഉള്ളില്‍ ശ്രീകോവില്‍ സജ്ജമാക്കി. |
| Sl. No | Name | Actions |
|---|