ലൂക്കാ 1:57-66 യോഹന്നാന് മാംദാനയുടെ ജനനം.
|
57 എലിസബത്തിനു പ്രസവസമയമായി; അവള് ഒരു പുത്രനെ പ്രസവിച്ചു.58 കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.59 എട്ടാംദിവസം അവര്‍ ശിശുവിന്‍െറ പരിച്ഛേദനത്തിനു വന്നു. പിതാവിന്‍െറ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്കാന് അവര്‍ ആഗ്രഹിച്ചു.60 എന്നാല്‍, ശിശുവിന്‍െറ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന് യോഹന്നാന് എന്നു വിളിക്കപ്പെടണം.61 അവര്‍ അവളോടു പറഞ്ഞു: നിന്‍െറ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.62 ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍െറ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.63 അവന് ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന് എന്നാണ് അവന്‍െറ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.64 തത്ക്ഷണം അവന്‍െറ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന് ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.65 അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു.66 കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്‍െറ കരം അവനോടുകൂടെ ഉണ്ടായിരുന്നു. |
|
ഗലാ 4:1-7 നീ ദാസനല്ല പുത്രനാണ്.
|
1 ഇതാണു ഞാന്‍ വിവക്ഷിക്കുന്നത്: പിന്തുടര്ച്ചാവകാശി വസ്തുവിന്‍െറ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.2 പിതാവ് നിശ്ചയിച്ച കാലാവധിവരെ അവന് രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്മാരുടെയും സംരക്ഷണത്തിലായിരിക്കും.3 നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള് ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു.4 എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍െറ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു.5 അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന് നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി.6 നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ! എന്നു വിളിക്കുന്നതന്‍െറ പുത്രന്‍െറ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.7 ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്. |
|
ജറെ 1:4-10, 16-19 ഉദരത്തില്‍ രൂപപ്പെടുത്തുന്നതിനുമുമ്പേ നിന്നെ ഞാന്‍ അറിഞ്ഞു.
|
4 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:5 മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.6 അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല.7 കര്‍ത്താവ് എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെന്തും സംസാരിക്കണം.8 നീ അവരെ ഭയപ്പെടേണ്ടാ, നിന്‍െറ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്.9 അനന്തരം കര്‍ത്താവ് കൈ നീട്ടി എന്‍െറ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ, എന്‍െറ വചനങ്ങള്‍ നിന്‍െറ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു.10 പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.
16 അവര്‍ ചെയ്ത എല്ലാ ദുഷ്ടതയ്ക്കും ഞാന്‍ അവരുടെമേല്‍ വിധി പ്രസ്താവിക്കും; അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്ക്കു ധൂപം അര്‍പ്പിച്ചു; സ്വന്തം കരവേലകളെ ആരാധിച്ചു. നീ എഴുന്നേറ്റ് അര മുറുക്കുക.17 ഞാന്‍ കല്പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്പില് നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.18 ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും പുരോഹിതന്മാര്ക്കും ദേശവാസികള്‍ക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും.19 അവര്‍ നിന്നോടുയുദ്ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്‍െറ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. |
|
2 സാമു 12:1-10 നാഥാൻ പ്രവാചകന്റെ ശകാരം
|
1 കർത്താവ് നാഥാൻപ്രവാചകനെ ദാവീദിൻെറ അടുക്കലേക്കയച്ചു. അവൻ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തിൽ രണ്ടാളുകളുണ്ടായിരുന്നു; ഒരുവൻ ധനവാനും അപരൻ ദരിദ്രനും.2 ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.3 ദരിദ്രനോ താൻ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവൻ അതിനെ വളർത്തി. അത് അവൻെറ കുട്ടികളോടൊപ്പം വളർന്നു. അവൻെറ ഭക്ഷണത്തിൽനിന്ന് അതു തിന്നു; അവൻെറ പാനീയത്തിൽനിന്ന് അതു കുടിച്ചു; അത് അവൻെറ മടിയിൽ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.4 അങ്ങനെയിരിക്കേ, ധനവാൻെറ ഭവനത്തിൽ ഒരുയാത്രക്കാരൻ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാൻ ധനവാനു മനസ്സില്ലായിരുന്നു. അവൻ ദരിദ്രൻെറ ആട്ടിൻകുട്ടിയെ പിടിച്ചു തൻെറ അതിഥിക്കു ഭക്ഷണമൊരുക്കി.5 ഇതു കേട്ടപ്പോൾ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കർത്താവാണേ, ഇതു ചെയ്തവൻമരിക്കണം.6 അവൻ നിർദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.7 നാഥാൻ പറഞ്ഞു: ആ മനുഷ്യൻ നീ തന്നെ. ഇസ്രായേലിൻെറ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഇസ്രായേലിൻെറ രാജാവായി അഭിഷേകം ചെയ്തു. സാവൂളിൽനിന്നു നിന്നെ രക്ഷിച്ചു.8 നിൻെറ യജമാനൻെറ ഭവനം നിനക്കു നൽകി; അവൻെറ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിൻെറയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കിൽ ഇനിയും അധികം നൽകുമായിരുന്നു.9 പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എൻെറ മുൻപാകെ ഇൗ തിൻമ ചെയ്തു? അമ്മോന്യരുടെ വാൾകൊണ്ട് ഹിത്യനായ ഉൗറിയായെ നീ കൊല്ലിച്ചു; അവൻെറ ഭാര്യയെ നീ അപഹരിച്ചു.10 എന്നെ നിരസിച്ച് ഹിത്യനായ ഉൗറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിൻെറ ഭവനത്തിൽനിന്നു വാൾ ഒഴിയുകയില്ല. |
|
മത്താ 18:6-9 ദുഷ്പ്രേരണകൾ നല്‍കരുത്.
|
6 എന്നിൽ വിശ്വസിക്കുന്ന ഇൗ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിൻെറ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും.7 പ്രലോഭനങ്ങൾ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങൾ ഉണ്ടാകേണ്ടതാണ്, എന്നാൽ, പ്രലോഭന ഹേതുവാകുന്നവനു ദുരിതം!8 നിൻെറ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ നല്ലത് അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.9 നിൻെറ കണ്ണ് നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കിൽ, അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ നല്ലത് ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. |
|
1 കോറി 4:15-21 ദൈവരാജ്യം വാക്കുകളിലല്ല, ശക്തിയിലാണ്.
|
15 നിങ്ങൾക്കുക്രിസ്തുവിൽ പതിനായിരം ഉപദേഷ്ടാക്കൾ ഉണ്ടായിരിക്കാം; എന്നാൽ പിതാക്കൻമാർ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവിൽ നിങ്ങൾക്കു ജൻമം നൽകിയ തു ഞാനാണ്.16 ആകയാൽ, നിങ്ങൾ എന്നെ അനുകരിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു.17 കർത്താവിൽ എൻെറ പ്രിയ പുത്രനും വിശ്വസ്തനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയ ച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാൻ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എൻെറ മാർഗങ്ങൾ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്.18 ഞാൻ നിങ്ങളുടെ അടുത്തേക്കു വരുകയില്ലെന്നു കരുതി നിങ്ങളിൽ ചിലർ ഒൗദ്ധത്യം ഭാവിക്കുന്നുണ്ട്.19 എന്നാൽ, കർത്താവ് തിരുമനസ്സായാൽ ഞാൻ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോൾ ആ ഉദ്ധതൻമാരുടെ വാക്കുകളല്ല ഞാൻ മന സ്സിലാക്കുക, അവരുടെ ശക്തിയാണ്.20 ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്.21 നിങ്ങൾക്ക് ഏതാണ് ഇഷ്ടം - നിങ്ങളുടെ അടുത്തേക്കു ഞാൻ വടിയുമായി വരുന്നതോ, സ്നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ? |
|