Pope Francis
Syro Malabar Liturgy Commission Logo
Mar George Cardinal Alencherry

Syro Malabar Commission for Liturgy

DAILY READING


  • ലൂക്കാ 6:12-19 ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു.
  • വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹാ ലൂക്കാ 6:12-19 ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു. 12 ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.13 പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്‍മാര്‍ എന്നു പേരു നല്‍കി.14 അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്‍െറ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,15 മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍,16 യാക്കോബിന്‍െറ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്കറിയോത്ത എന്നിവരാണ്. രോഗികളെ സുഖപ്പെടുത്തുന്നു 17 അവന്‍ അവരോടുകൂടെ ഇറങ്ങി സമ തലത്തില്‍ വന്നുനിന്നു. ശിഷ്യന്‍മാരുടെ ഒരു വലിയ ഗണവും അവന്‍െറ വചനം ശ്ര വിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിയൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്നവലിയ ജനസ മൂഹവും അവിടെ ഒരുമിച്ചു കൂടി.18 അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു.19 ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
  • 1 കോറി 12:27-31 നാം മിശിഹായുടെ ശരീരം.
  • വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹാ 1 കോറി 12:27-31 നാം മിശിഹായുടെ ശരീരം. 27 നിങ്ങള്‍ ക്രിസ്തുവിന്‍െറ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.28 ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്തോലരോ?29 എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ?30 എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?31 എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.
  • ഏശ 22:15-22 തിന്മ ചെയ്ത ഷെബ്നായ്ക്ക് താക്കീത്.
  • വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹാ ഏശ 22:15-22 തിന്മ ചെയ്ത ഷെബ്നായ്ക്ക് താക്കീത്. 15 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ചെന്ന് കൊട്ടാരം വിചാരിപ്പുകാരനായ ഷെബ്നായോടു പറയുക,16 നിനക്ക് ഇവിടെ എന്തു കാര്യം? ഇവിടെ മലമുകളില്‍ പാറ തുരന്നു ശവകുടീരമുണ്ടാക്കാന്‍ നിനക്ക് എന്ത് അവകാശം?17 കരുത്തനായ മനുഷ്യാ, കര്‍ത്താവ് നിന്നെ ഊക്കോടെ വലിച്ചെറിയും.18 അവിടുന്ന് നിന്നില്‍ പിടിമുറുക്കി, ഒരു പന്തുപോലെ ചുരുട്ടി, കറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും.യജമാനന്‍െറ ഭവനത്തിന് അപമാനമായിത്തീര്‍ന്നവനേ, നിന്‍െറ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും.19 നിന്‍െറ പദവിയില്‍നിന്നു ഞാന്‍ നിന്നെ നിഷ്കാസനം ചെയ്യും. നിന്‍െറ സ്ഥാനത്തുനിന്നു നിന്നെ ഞാന്‍ താഴെയിറക്കും.20 അന്ന് എന്‍െറ ദാസനും ഹില്‍ക്കിയായുടെ പുത്രനുമായ എലിയാക്കിമിനെ ഞാന്‍ വിളിക്കും.21 നിന്‍െറ അങ്കിയും അരപ്പട്ടയും അവനെ ഞാന്‍ ധരിപ്പിക്കും. നിന്‍െറ അധികാരം അവന്‍െറ കരങ്ങളില്‍ ഞാന്‍ ഏല്‍പ്പിക്കും. ജറുസലെം നിവാസികള്‍ക്കുംയൂദാഭവനത്തിനും അവന്‍ പിതാവായിരിക്കും.22 ദാവീദുഭവനത്തിന്‍െറ താക്കോല്‍ അവന്‍െറ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.
  • നിയ 18:15-19 മൂശെയെപ്പോലെ ഒരു പ്രവാചകന്‍.
  • വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹാ നിയ 18:15-19 മൂശെയെപ്പോലെ ഒരു പ്രവാചകന്‍. 15 നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്‍െറ വാക്കാണു നീ ശ്രവിക്കേണ്ടത്.16 ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്‍െറ ദൈവമായ കര്‍ത്താവിനോടു നീയാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു.17 അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.18 അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്‍െറ വാക്കുകള്‍ ഞാന്‍ അവന്‍െറ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും.19 എന്‍െറ നാമത്തില്‍ അവന്‍ പറയുന്ന എന്‍െറ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.
  • മര്‍ക്കോ 12:28-34 ദൈവരാജ്യത്തിലേക്കുള്ള സുവര്‍ണനിയമം.
  • മര്‍ക്കോ 12:28-34 ദൈവരാജ്യത്തിലേക്കുള്ള സുവര്‍ണനിയമം. 28 ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?29 യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.30 നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്നേഹിക്കുക.31 രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.32 നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും33 അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയുംയാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്.34 അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
  • 1 കോറി 9:24-27 സമ്മാനം ലഭിക്കാന്‍ തക്കവണ്ണം ഓടുവിന്‍.
  • 1 കോറി 9:24-27 സമ്മാനം ലഭിക്കാന്‍ തക്കവണ്ണം ഓടുവിന്‍. 24 മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.25 കായികാഭ്യാസികള്‍ എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും.26 ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല.27 മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെതിര സ്കൃതനാകാതിരിക്കുന്നതിന് എന്‍െറ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.
    Sl. No Name Actions